കന്യാകുമാരി ബീച്ചിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്വാമിയുടെ രണ്ടാമത്തെ സ്മാരകമാണ് വിവേകാനന്ദ കേന്ദ്ര. പരമേശ്വര്‍ജിയാണ് വിവേകാനന്ദ കേന്ദ്രയുടെ അധ്യക്ഷന്‍. അധ്യക്ഷനായ രാമായണ ആർട് ഗാലറി , ഭാരതാംബയുടെ പഞ്ചലോഹ ശില , ഹനുമാന്റെയും ശിവന്റെയും പ്രതിമകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ .രാമായണ ആർട് ഗാലറിയിൽ രാമായണം പൂർണമായും മനോഹരമായ ചിത്രങ്ങളായ് ആവിഷ്കരിച്ചിട്ടുണ്ട്. ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു മ്യൂസിയവുമുണ്ടിവിടെ. ശിൽപകലയുടെ അഴക് എടുത്ത് കാണിക്കുന്ന ശ്രീബുദ്ധന്റെയും ദശാവതാരങ്ങളുടെ ശിലകളും ഇവിടെ കാണാൻ സാധിക്കുന്നതാണ് . കന്യാകുമാരി സന്ദർശിക്കാൻ വരുന്ന ഓരോ സഞ്ചാരിയും വിവേകാനന്ദപ്പാറയെന്ന പോലെ ഇവിടെയും സന്ദർശിക്കുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും അത്.
സിനിമയ്ക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്‍റെ
ആത്മസമര്‍പ്പണമെന്ന് പറയുന്നത് ഓരോ നടനും മാതൃകയാക്കേണ്ടതാണ്. അത്തരത്തില്‍ ഒരു അനുഭവം മോഹന്‍ലാലുമായി ബന്ധപ്പെട്ട് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്
''സംവിധായകൻ സിദ്ധിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.
"എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ...
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം...നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.''
ഹനുമാൻ മൃതസഞ്ജീവനി മലയുമായി പോകുന്ന സമയത്ത് ഒരു ഭാഗം അടർന്നു കന്യാകുമാരി ജില്ലയിൽ വീണു . ആ മലയെയാണ് മരുത്വാമലയെന്നു അറിയപ്പെടുന്നത് . ഇവിടെ ഓരോ വർഷവും നടുക്കുന്ന ആഘോഷമാണ് കാർത്തിക വിളക്ക് .തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തിക വിളക്ക് തെളിയിക്കാനുള്ള എണ്ണ നിറച്ച കുടം തലയിലേന്തി ഭക്തർ ഘോഷയാത്രയായി മല കയറുന്നു . മലയുടെ മുകളിലെത്തി എണ്ണക്കുടങ്ങൾ ആഞ്ജനേയ സ്വാമിയുടെ വിഗ്രഹത്തിന് മുന്നില്‍ സമർപ്പിക്കുന്നു . അവിടെയുള്ള പാറയ്ക്ക് മുകളിലുള്ള കെടാവിളക്കിൽ ഭക്തർ കൊണ്ട് വരുന്ന എണ്ണയൊഴിച്ച് അഞ്ച് ദിവസം കാര്‍ത്തിക വിളക്ക് കത്തിക്കുന്നു .
24ത്തെ അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി തയാറാക്കിയ ലേഖനത്തില്‍ മലയാള സിനിമയുടെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്ന താരം മോഹന്‍ലാല്‍ . ☆മലയാളത്തിലെ ആദ്യത്തെ 50 കോടി "ദ്രിശ്യം' ☆ആദ്യത്തെ 100 കോടി "പുലി മുരുകൻ"
☆നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ടേ രണ്ട് മലയാളം സിനിമകൾ "ലൂസിഫർ & പുലിമുരുകൻ"
☆ഇന്ത്യയുടെ ഒഫീഷ്യൽ എന്ററി ആയി ഓസ്‌കാറിന് submit ചെയ്ത ആദ്യത്തെ മലയാള പടം "ഗുരു"
☆ആദ്യത്തെ മില്ലേന്യം ഹിറ്റ് "നരസിംഹം"
☆പതിറ്റാണ്ടിന്റെ ഹിറ്റ് "മണിച്ചിത്രത്താഴ്"
☆ഏറ്റവും കൂടുതൽ ഓടിയ പടം "ഗോഡ് ഫാദർ" അതെ മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് ലഭിച്ച പൊന്‍തൂവല്‍